Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

005 – ഭാഗവതപരിവ്രജനം

5021 Views | 3 years ago

നമ്മുടെ മനസ്സ് പൊതുവെ പുറത്ത് ആലപാഞ്ഞു നടക്കുന്നതത്രെ. ആ സ്ഥിതി മാറി, ഒരിടത്തു ചമ്രംപടിഞ്ഞ്, കണ്ണുകള്‍ അടച്ച് ഇരിയ്ക്കണം. അപ്പോള്‍ ലോകം മുഴുവനും നമ്മുടെ മുമ്പിൽ നിന്നുംപോയി, മനസ്സുമാത്രമാകും കൂടെ. പല ചിന്തകളും രചിയ്ക്കുന്ന മനസ്സിനെ ഒരു ഐച്ഛികചിന്തയുടെ സഹായത്തോടെ ഏകാഗ്രമാക്കണം. അവസാനം ആ ഏകചിന്തയേയും വെടിഞ്ഞ്, മനസ്സു നിശ്ചലമാകുമ്പോള്‍ കൈവരുന്ന അനുഭവത്തെയാണ് സമാധി എന്നു പറയുന്നത്. ആ അവസ്ഥ ശൂന്യമല്ല, പൂര്‍ണമാണ്. മനസ്സിനെ ഉള്ളിൽ ലയിപ്പിയ്ക്കാന്‍ നാം എത്തിച്ചേരുന്നത് എല്ലാറ്റിന്‍റെയും ഉത്പത്തിസ്ഥാനത്താണ്, മൂലപ്പൊരുളിൽത്തന്നെ.

വ്യാസദേവൻ മംഗളരൂപിയായ ഭഗവാനെക്കുറിച്ചു വര്‍ണിയ്ക്കാന്‍ പുറപ്പെട്ടപ്പോള്‍ ആദ്യം ചെയ്തതു കണ്ണടച്ചിരുന്നു ധ്യാനിയ്ക്കയാണ്. തന്‍റെ മനസ്സിനെ ആ മഹത്തായ ഉദ്യമത്തിനു പ്രാപ്തമാക്കാൻ വേണ്ടി, മനസ്സിന്‍റെ തന്നെ ഉത്പത്തിസ്ഥാനം എവിടെയോ, അവിടെ കൊണ്ടു പോയി ഘടിപ്പിച്ചു. അവിടെനിന്നും വന്നപ്പോള്‍ അതു ശ്രീമദ്ഭാഗവതമായാണ് പുറത്തു വന്നത്. തന്‍റെ മകൻ ശുകനെയാണ് വ്യാസദേവൻ ശ്രീമദ്ഭാഗവതം ആദ്യം പഠിപ്പിച്ചത്.

ആ ശുകനോ, ചെറുപ്പം മുതല്‌ക്കേ നിവൃത്തിപഥത്തിലാണ്, ഒരു അഭിലാഷമോ ലക്ഷ്യമോ ഇല്ലാത്ത ആപ്തകാമനാണ്, ആത്മാരാമനാണ്. അങ്ങനെയുള്ള ശുകുനു പോലും ആഹ്ലാദം നല്കുന്നതായിരുന്നു ശ്രീഹരിയുടെ ഗുണഗണങ്ങള്‍ വര്‍ണിയ്ക്കുന്നത്. പരമകല്യാണനിധിയാണ് ഹരി. അദ്ദേഹത്തിന്‍റെ സ്വരൂപം, സ്വഭാവം, മഹിമ, ശീലം, ഗുണങ്ങള്‍ ഇവയെല്ലാം തന്നെ കല്യാണകരമത്രെ. ഹരിസ്മരണയിൽ സന്തോഷിച്ചും, സൗഭാഗ്യം നുകര്‍ന്നും , മകിഴ്ന്നും ജീവിതകാലംമുഴുവനും കഴിഞ്ഞുകൂടാം. ജനക്ഷേമത്തിനും, സമാജത്തിന്‍റെ ഭദ്രതയ്ക്കും അത്യന്തം പ്രയോജനകരമാണെന്നു മനസ്സിലാക്കി, അന്നു മുതൽ ശുകദേവൻ ലോകംമുഴുവൻ സഞ്ചരിച്ചു ശ്രീമദ്ഭാഗവതം എങ്ങും പാടിനടന്നു.

പരമാത്മതത്ത്വം വളരെയധികം സൂക്ഷ്മമാണ്. ഭാവനാത്മകമായ ഒരു ലക്ഷ്യം മനസ്സിലാക്കാൻ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാണല്ലോ. അതുകൊണ്ടാണ് ശ്രീമദ്ഭാഗവതത്തിൽ കൃഷ്ണൻ എന്ന വ്യക്തിത്വത്തെ അടിമുടി വര്‍ണിയ്ക്കുന്നത്. ഒരു പരിമിതിയും, കുറവും കറയുമില്ലാത്ത ശുദ്ധ ജ്ഞാനമാണ് നാം കൃഷ്ണനിൽ കാണുന്നത്. ഒരു തരത്തിലുള്ള വ്യത്യാസവുമില്ലാത്ത, പുറം അകം എന്നു വേര്‍തിരിയ്ക്കാന്‍ പറ്റാത്ത, എന്നാലോ ഉള്ളിൽ ശാന്തസ്വരൂപത്തിൽ പ്രശോഭിയ്ക്കുന്ന ഏകമായ പരമാര്‍ഥം ദേഹത്തോടെ പിറന്നാൽ എങ്ങനെയോ, അതാണ് കൃഷ്ണൻ. ഇത്തരം കൃഷ്ണനെയാണ് ശ്രീമദ്ഭാഗവതം നമുക്കു സമ്മാനിയ്ക്കുന്നത്. ശ്രീമദ്ഭാഗവതഗ്രന്ഥംതന്നെ പ്രത്യക്ഷക്കൃഷ്ണനാണ്.

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

Verses discussed:
Vishnu Purana 6.5.74,
Srimad Bhagavatam 1.6.27, 1.6.28, 1.6.33, 1.7.3, 1.7.6, 1.7.8, 1.7.10, 4.8.22, 1.5.12, 1.2.6, 10.32.16, 5.12.11
Srimad Bhagavata Mahatmyam 6.30

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@cirdna.org
Publications: publications@cirdna.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.

from the ashram diary

Audios

  • Zenith of Devotion - Day 1

    Ma Gurupriya

  • Zenith of Devotion - Day 2

    Ma Gurupriya

  • Zenith of Devotion - Day 3

    Ma Gurupriya

All audio resources arrow-round
end
arrow-icon